Saturday, August 23, 2008

പൂജ, നിര്മ്മല ശിശുഭവന്

പൂജ എന്ന ആ കുട്ടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ മുന്പ് വായിച്ചിരുന്നതായി ഓര്‍ക്കുന്നു. ഇന്നു അതെ ഇമെയില്‍ വീണ്ടും വന്നു.

Dear Friends,

The below 4yrs baby name POOJA was kidnapped by a person at some place and now she is under Kerala Police custody. Since the baby could not communicate her identification clearly, Police is struggling to find her parents. The flg information was given by the baby which may or may not be correct also. Requesting all to forward her photograph to the maximum people in India to identify her parents / relatives.

Hope this will cost only your time and will help one life.

Information given by the baby:


POOJA



Father's Name : Mr. Rajkiran
Mother's Name : Mrs. Munny Devi
Language : HINDI
Place : Nagaluppi (this was pronounced by the baby which Police could not find such a place. The place must be related to the mentioned name). She is having one younger Brother & Elder Sister.

താഴെ പറയുന്ന ബ്ലോഗില്‍ 2006 ലെ ഒരു പോസ്റ്റില്‍ പറയുന്നുണ്ട് തിരുവന്തപുരം നിര്മ്മല ശിശുഭവനില് ആ കുട്ടി ഉണ്ടെന്നു.

http://publicawareness.wordpress.com/2006/11/14/help-a-child-in-need/


ആ കുട്ടി ഇപ്പോള്‍ എവിടെ ആണ്? ആര്‍ക്കെങ്കിലും അറിയുമോ?



---------------- Updated Details ----------------

നന്ദി അപ്പു :)


കേരളഫാര്‍മര്‍ ജൂണ്‍ 20 നു ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു [...നിജസ്ഥിതി മനസിലാക്കുവാന്‍ ഫോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍ ഇത് രണ്ടു വര്‍ഷം പഴക്കം ചെന്ന കേസാണെന്നും പരിഹരിക്കപ്പെട്ട വിഷയമാണെന്നും മനസിലാക്കുവാന്‍ കഴിഞ്ഞു.]


--------------------------------------------------------------------------------------

Wednesday, August 13, 2008

ഇന്ത്യയുടെ അറുപത്തിയൊന്നാം പിറന്നാള്‍

അമ്മേ നിനക്കു വന്ദനം !!!



1947 ഓഗസ്റ്റ്‌ 15നു മൌന്റ്ബാറ്റണ് പ്രഭുവില്‍ നിന്നു ശ്രീ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിന്റെ അധികാരം ഇന്ത്യക്കാരുടെ തന്നെ കൈയില്‍ ഏറ്റുവാങ്ങിയ അന്നുതൊട്ട്...



സ്വന്തം രാജ്യത്തിനെ, അതിലെ എല്ലാത്തിനെയും രണ്ടായി പകുത്ത്...



ജനിച്ചു വളര്‍ന്ന നാടിനെ ഇട്ടെറിഞ്ഞു...


സ്വന്തം സഹോദരങ്ങളെ തന്നെ കൊലക്ക് കൊടുത്ത്...


ദുരിതപര്‍വങ്ങള്‍ താണ്ടിയ ഒരു ജനത ...


ഇന്നും ശാന്തമാണെന്നു പറയാന്‍ കഴിയാതെ...



തലയ്ക്കു മുകളില്‍ തൂങ്ങുന്ന അസ്വാതന്ത്രത്തിന്റെതാകാവുന്ന വാളുണ്ടായേക്കാം എന്ന കരുതല്‍ മനസ്സില്‍ സൂക്ഷിച്ചു ...



രാജ്യത്തിന്റെ പരിപൂര്‍ണസമാധാനം ഇനിയും അകലെ ആണെന്ന ദുഃഖസത്യം അറിഞ്ഞും ...




എങ്കിലും...

സ്വന്തം രാജ്യത്തിന്റെ ഓരോ നേട്ടത്തിലും സന്തോഷിച്ച് ...



ഞങ്ങള്‍ സ്വതന്ത്രരാണെന്ന് അഭിമാനിച്ചു കൊണ്ട്...



ജന്മനാടിന്റെ ജന്മദിനം ആഘോഷിക്കാന് ഒരുങ്ങുന്നു.



ഈ ലോകത്തെ കാത്തു രക്ഷിക്കുന്ന ദൈവത്തിനോട്, അത് ഈശ്വരനോ അല്ലാഹുവോ ക്രിസ്തുവോ ആയിക്കൊള്ളട്ടെ , ഞങ്ങള്‍ ഒന്നായി പ്രാര്‍ത്ഥിക്കുന്നു

" ഞങ്ങളുടെ നാടിനെ കാത്തുരക്ഷിക്കണേ, ഞങ്ങളെ നേര്‍വഴിക്കു നയിക്കണേ "



Sunday, August 3, 2008

തളര്‍ന്നിഴയുന്നൊരമ്മ താങ്ങാനാവാതെ മകന്‍



കൊല്ലം: കനത്തുപെയ്യുന്ന കര്‍ക്കടകമഴ. തുള്ളിയും പുറത്തുപോകാത്ത കൂരയ്‌ക്കുള്ളില്‍ മഴവെള്ളത്തില്‍ കുഴഞ്ഞ്‌ ഇഴഞ്ഞുനീങ്ങുന്നൊരമ്മ. നോക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാകാത്ത ഏകമകന്‍. രക്താര്‍ബുദം ബാധിച്ച മകന്റെ കണ്ണില്‍നിന്ന്‌ മഴത്തുള്ളികളെക്കാള്‍ വേഗത്തില്‍ ഇറ്റുവീഴുന്നു, കണ്ണീര്‍മഴ.

ചവറ വടക്കുംഭാഗത്താണ്‌ ഈ അമ്മയും മകനും. അഴീപ്പുറം വീട്ടില്‍ നളിനി(65)യുടെ അരയ്‌ക്കു താഴെ തളര്‍ന്നിട്ട്‌ വര്‍ഷങ്ങളായി. ഏകമകന്‍ പ്രസാദി(30)ന്‌ രക്താര്‍ബുദം ബാധിച്ചിട്ട്‌ പത്തുകൊല്ലത്തോളവും. പ്രസാദിന്റെ അച്ഛന്‍ ഭാര്‍ഗവന്‍ ആര്‍.സി.സി.യില്‍ കൊണ്ടുപോയി പ്രസാദിനെ ചികിത്സിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പ്‌ അച്ഛന്‍ മരിച്ചു. അതോടെ ഈ രണ്ട്‌ ജന്മങ്ങളും അനാഥമായി.

തകര്‍ന്നുവീഴാറായ വീട്ടിനുള്ളിലൂടെ ആകാശം കാണാം. അമ്മയ്‌ക്കും മകനും ഉറക്കംതന്നെയില്ല. വീട്ടിനുള്ളില്‍ ഇഴയുന്ന നളിനിക്ക്‌ പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പുറത്തേക്ക്‌ ഇഴഞ്ഞിറങ്ങാനൊക്കില്ല. വീട്ടിനുള്ളില്‍ എവിടെയെങ്കിലും പ്രാഥമികകാര്യം നിര്‍വഹിച്ചശേഷം അത്‌ മറവ്‌ ചെയ്യാനും ശുചിയാക്കാനും പ്രസാദ്‌ അമ്മയെ സഹായിക്കും.

ആരെങ്കിലുമൊക്കെ സഹായിച്ചാല്‍ അതുകൊണ്ട്‌ റേഷനരി വാങ്ങി കഞ്ഞിവയ്‌ക്കും. ഇഴഞ്ഞിഴഞ്ഞ്‌ കഞ്ഞിവയ്‌ക്കുന്നത്‌ നളിനിതന്നെ. അരി കഴുകാനും കലം അടുപ്പത്ത്‌ വയ്‌ക്കാനും പ്രസാദ്‌ സഹായിക്കും.

ഏഴര സെന്റ്‌ സ്ഥലത്തെ വീടിന്റെ മുന്നിലേക്ക്‌ പുറത്തുനിന്നൊരാള്‍ക്ക്‌ പെട്ടെന്ന്‌ കയറാനാവില്ല. ഊറ്റുജലം ഇറങ്ങി പുതഞ്ഞ്‌ മുറ്റമാകെ താഴ്‌ന്നുപോകുന്ന അവസ്ഥയിലാണ്‌. രക്താര്‍ബുദം ബാധിച്ച പ്രസാദിന്‌ ഓര്‍മ്മശക്തിയില്ല. അമ്മ പറയുംപോലെ എന്തൊക്കെയോ ചെയ്യുന്നു. തിരുവനന്തപുരം കാന്‍സര്‍ സെന്ററിലെ ചികിത്സ നിലച്ചശേഷമാണ്‌ പ്രസാദിന്‌ ഓര്‍മ്മപോയത്‌.

ആഹാരവും വസ്‌ത്രവും ചികിത്സയും കിട്ടാതെ നരകയാതനയില്‍ ദിനരാത്രമെണ്ണുന്ന അമ്മയും മകനും കട്ടിളപ്പടിയില്‍ കാത്തിരിക്കുകയാണ്‌ ; ആരുടെയെങ്കിലും സഹായത്തിനായി.

മാതൃഭൂമി

----------------------------------------------------------------------------------------

മാതൃഭൂമി കൊല്ലം ബ്യൂറോയില്‍ നിന്നുള്ള നിര്‍ദേശപ്രകാരം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ശ്രീ. ബാബു ഉണ്ണിത്താനോട് സംസാരിച്ചിരുന്നു. (+91 94472 49669) അദ്ദേഹം പറഞ്ഞത് ആ അമ്മയ്ക്കും പ്രസാദിനും ബാങ്ക് അക്കൌണ്ട് ഇല്ലെന്നും, തല്ക്കാലം അവര്‍ ഉദ്ദേശിക്കുന്നത് വേണമെങ്കില്‍ കൊല്ലം ബ്യൂറോയില്‍ തന്നെ പണം കളക്റ്റ് ചെയ്തു നേരിട്ടെത്തിക്കാം എന്നാണ്.

അടുത്തുള്ള ബ്യൂറോയില്‍ നേരിട്ടോ അല്ല്ലെന്കില് കൊല്ലം ബ്യൂറോയിലേക്ക് ഡി ഡി ആയോ അയച്ചാല്‍ അദ്ദേഹം അത് അവര്ക്കെത്തിക്കാം എന്ന് പറഞ്ഞു

address :
mathrubhumi
K. Kelappan Memorial Building, Ramankulangara, Kavanad P O,
KOLLAM

----------------------------------------------------------------------------------------
ബൂലോഗകാരുണ്യം അംഗങ്ങള്‍ ഇവരെ സഹായിക്കാന്‍ ആയി ഒരു പോസ്റ്റ് തുടങ്ങിയിട്ടുണ്ട് . ഇവര്‍ സഹായം അര്‍ഹിക്കുന്നു . അത് വഴി നമ്മുടെ ചെറിയ സഹായങ്ങള്‍ ഒരുമിച്ചു കൂട്ടി നല്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു

ചങ്ങാത്തം


ആശംസ നേരാന്‍ ഞാന്‍ വൈകിയോ? ഇല്ലല്ലോ? ഇന്നു തൊട്ടു അടുത്ത 365 ദിവസവും ചങ്ങാത്തദിനങ്ങള്‍് ആയിരിക്കട്ടെ. ഹൃദയം നിറഞ്ഞ ചങ്ങാത്തം.

Loading