Tuesday, October 25, 2011

സൌമ്യമാര്‍ ആവര്‍ത്തിക്കുന്നു


ജീവിക്കാന്‍ വേണ്ടി ജോലിക്കു പോയ  യുവതി വഴിയില്‍ വച്ച്  ക്രൂരമായി കൊല്ലപ്പെട്ടു.
http://www.mathrubhumi.com/story.php?id=224746
വര്‍ഷങ്ങള്‍ക്കു മുന്നേ വിധി തനിച്ചാക്കിയ സ്മിതക്കു  ജീവിതം കാത്തു വച്ചിരുന്നത് അതിലും ക്രൂരമായ ഒരു അന്ത്യം ആയിരുന്നു എന്നത് വല്ലാതെ  നൊമ്പരപ്പെടുത്തുന്നു 


സൌമ്യമാര്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു .എന്നിട്ടും  ഒന്നും പറയാനില്ല. അല്ലെങ്കില്‍ എന്താ പറയേണ്ടത് എന്ന് അറിയില്ല. നിസ്സഹായത ആണത്.


കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് നാട്ടില്‍ ജീവിക്കുമ്പോള്‍ വല്ലാത്ത ഒരു അരക്ഷിതബോധം ഉള്ളില്‍ ഉണ്ടായിക്കഴിഞ്ഞു. ആലോചിക്കുമ്പോള്‍ പോലും പേടിയാകുന്ന ഒരു മാനസീകാവസ്ഥ. ഇങ്ങനെ ഒന്നും ഇനി സംഭവിക്കാതിരിക്കാന്‍ നിയമമോ സമൂഹമോ ഒന്നും ചെയ്യുന്നില്ലെന്ന ഒരു ബോധം ആവര്‍ത്തിച്ചു കേള്‍ക്കുന്ന വാര്‍ത്തകള്‍ ഉള്ളില്‍ ഉണ്ടാകുന്നു. വീടിനുള്ളില്‍ ഒതുങ്ങുക എന്നല്ലാതെ മറ്റൊരു വഴിയും ഇല്ല എന്ന് സമൂഹവും ഓര്‍മ്മപ്പെടുത്തുന്നു 


ഈ പെണ്‍കുട്ടികള്‍ സ്മിതയും സൗമ്യയും എല്ലാം ജീവിക്കാന്‍ വേണ്ടി ആ സമയങ്ങളില്‍ പുറത്തിറങ്ങേണ്ടി വന്നവര്‍ ആണ്. മറ്റ് മാര്‍ഗം ഇല്ലാത്തവര്‍. അവര്‍ ഈ ക്രൂരതകള്‍ക്ക് പാത്രമാവാന്‍ സാഹചര്യം ഉണ്ടായതും അവരുടെ തന്നെ ദയനീയമായ ജീവിതാവസ്ഥ കാരണം ആയിരുന്നു. 


ഒന്‍പത മാസത്തിന് ശേഷം ഇപ്പോള്‍  സൗമ്യയുടെ കേസിന്റെ വിധി വരുമ്പോള്‍ പോലും അതില്‍ പ്രതീക്ഷിക്കാനോ പുറമേയുള്ള കുറ്റവാളികള്‍ക്കു വാണിംഗ് നല്‍കാന്‍ മാത്രമോ ഒന്നും ഉണ്ടാവില്ല എന്നാ നിസ്സംഗതയും മനസ്സില്‍ കരുതി വച്ചേ മതിയാകൂ


അങ്ങനെ അല്ലെന്നു ആരെങ്കിലും ഒന്ന് പറയൂ. ഒരാശ്വാസത്തിനായെങ്കിലും 

2 comments:

പ്രിയ said...

ജഗദീഷ് , ഇതിനേക്കാള്‍ ലൈംഗീകത പ്രചരിപ്പിക്കപ്പെടുന്ന വിദേശ രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ മൃഗീയമായ ആക്രമണങ്ങള്‍ സ്ത്രികല്‍ക്കെതിരെ ഇന്ത്യന്‍ സമൂഹത്തില്‍ ഉണ്ടാവുന്നു എന്നത് കാണാതെ ആണോ ഈ അഭിപ്രായം?

നമ്മുടെ സമൂഹത്തില്‍ എന്താണ് യഥാര്‍ത്ഥപ്രശ്നം എന്ന് അന്വോഷിക്കാതെ മത/സദാചാരവാദികള്‍ നല്‍കുന്ന പോലൊരു കണ്ക്ലുഷന്‍ മാത്രമാണ് ഇത്.

സ്ത്രീയെ ഉപഭോക്തൃ വസ്തു ആയി കണ്ടത് സിനിമയുടെ വരവോടെ ആണ് എന്നതൊക്കെ ചരിത്രം മൊത്തം മറന്നുള്ള വാചകം ആണ്.

നമ്മുടെ സമൂഹം സ്ത്രീകളെ പുറംലോകത്ത് എങ്ങനെ കാണുന്നു എന്നതും സ്ത്രീകള്‍ക്കെതിരെ ഉള്ള കുറ്റകൃത്യങ്ങളെ എങ്ങനെ നിയമം കൈകാര്യം ചെയ്യുന്നു എന്നതുമായിരിക്കും നമ്മുടെ പ്രശ്നം

Anonymous said...

ലോക ജനതയുടെ 5% മാത്രം വരുന്ന എന്നാല്‍ സമ്പന്ന, "സ്വതന്ത്ര" രാജ്യമായ അമേരിക്കയില്‍ 2008 ലെ കണക്കനുസരിച്ച് പ്രതിദിനം 500 സ്ത്രീകളാണ് ബലാല്‍ക്കാരത്തിന് ഇരയാകുന്നത്. നമ്മുടെ നാട്ടിലെ ജനസംഖ്യയും, നാം അനുഭവിക്കുന്ന ദാരിദ്ര്യവും ഒക്കെ കണക്കാക്കി വേണം ഒരു തീരുമാത്തിലെത്താന്‍. നമ്മുടെ രാജ്യങ്ങളിലെ ദാരിദ്ര്യത്തിന് കാരണം സമ്പന്ന രാജ്യങ്ങളുടെ ചൂഷണമാണ്. ആഫ്രിക്കയില്‍ നിന്ന് ഒരു മിനിറ്റില്‍ 25,000 ഡോളര്‍ എന്ന രീതിയാലാണ് സമ്പത്ത് സമ്പന്ന രാജ്യങ്ങളിലേക്ക് ഒഴുകുന്നത്. ദാരിദ്യം, തകരുന്ന മതേതര പൊതു വിദ്യാഭ്യാസം വിദ്യാഭ്യാസം ഇവക്ക് വലിയ സ്വാധീനമാണ് അക്രമത്തില്‍.
ഇത് രാഷ്ട്ടീയ പ്രശ്നമാണ്. അതിന് രാഷ്ട്രീയമായി പരിഹാരം കാണണം. അതിനാദ്യം വേണ്ടത് ജനത്തിന് അറിവ് എത്തിക്കുക എന്നത്. അവിടെയും സിനിമ, ചാനല്‍, പരസ്യ സാമൂഹ്യ ദ്രോഹികള്‍ ജനത്തെ വഞ്ചിക്കുന്നു.

സ്ത്രീയെ ഉപഭോക്തൃ വസ്തു ആയി കണ്ടത് സിനിമയുടെ വരവോടെ ആണ് എന്ന് എനിക്കും അഭിപ്രായമില്ല. തെറ്റിധാരണയുണ്ടാക്കിയ വാചകം തിരുത്തിയിട്ടുണ്ട്. സിനിമയില്‍ വിശുദ്ധ പ്രേമം വരയുള്ള കാലത്ത് സ്ത്രീക്കെതിരെ ഇതുപോലെ അക്രമം നടന്നിരുന്നിലല്ലോ.

ഒരു കുറ്റ കൃത്യമുണ്ടായശേഷം നിയമം എന്ത് ചെയ്തു എന്നത് അന്വേഷിക്കുന്നതിനേക്കാള്‍ ശരി കുറ്റകൃത്യം ഉണ്ടാകാതിരിക്കലാണ്. അതാകണം നമ്മുടെ ലക്ഷ്യം.

[മുന്‍വിധികള്‍ പാടില്ല. മതം നല്ലതോ ചീത്തയോ ആകാം. ആശയം ശരിയോ തെറ്റോ എന്ന് മാത്രം നോക്കുക. ചര്‍ച്ച ആ വഴിക്ക് പോകേണ്ട.]

Loading